ഡോക്ടറെ ആക്രമിച്ചു; കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ സമരം.
താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ സമരം.അത്യാഹിതവിഭാഗം മാത്രം പ്രവര്‍ത്തിക്കും.സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍.ജോലി സുരക്ഷയ്ക്കായി സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല.ആയുധങ്ങളുമായി ആര്‍ക്കും ആശുപത്രിയില്‍ എത്താവുന്ന സ്ഥിതി.പ്രതിഷേധം തുടങ്ങുകയാണെന്നും KGMOA സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ.വിപിനാണ് വടിവാള്‍ കൊണ്ട് തലയ്ക്ക് വെട്ടേറ്റത്.മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ചത്.ആക്രമിച്ച സനൂപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.കുട്ടിക്ക് നീതിലഭിച്ചില്ലെന്ന് പിതാവ്.സനൂപിന്റെ […]
ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം – അഞ്ജു എസ് അരവിന്ദ്.
പത്തനംതിട്ട : ശബരിമല ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സംഭവം ആഴത്തിലുള്ള വേദനയും ആക്രോശവും സൃഷ്ടിച്ചിരിക്കുകയാണ്. ഭക്തികളുടെ ആചാരത്തെയും ആത്മീയതയെയും പരിഹസിക്കുന്ന ഈ പ്രവൃത്തിയോട് സമൂഹം ഒരുമിച്ച് പ്രതികരിക്കണമെന്ന് രാഷ്‌ട്രിയ യുവജനതാദൾ പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അഞ്ജു എസ്. അരവിന്ദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ശബരിമല ക്ഷേത്രം ലക്ഷക്കണക്കിന് ഭക്തജനങ്ങളുടെ വിശ്വാസകേന്ദ്രമായതിനാൽ, ഈ വിശുദ്ധ സ്ഥാനത്ത് കയ്യേറ്റം നടത്തുന്നവർക്കെതിരെ നിയമം ഏറ്റവും കഠിനമായ രീതിയിൽ നടപടി സ്വീകരിക്കണം. കുറ്റവാളികളെ ആരായാലും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കരുതെന്നും […]
പെണ്‍സുഹൃത്തെന്ന വ്യാജേന ചാറ്റ് ചെയ്ത് പിതാവ്.
എറണാകുളം കോതമംഗലത്ത് 17കാരന് ക്രൂരമർദനം. പെൺസുഹൃത്തിന്‍റെ പിതാവും സുഹൃത്തുക്കളുമാണ് വിദ്യാര്‍ഥിയെ മർദിച്ചത്.മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്ത് പിതാവും സുഹൃത്തുക്കളും 17 കാരനെ രാത്രി വീട്ടിൽ നിന്നും പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്ന്.കാറിൽ കയറ്റി കൊണ്ടുപോയ കുട്ടിയെ കൂട്ടുകാരുടെ വാടകവീട്ടിൽഎത്തിച്ചാണ് മർദിച്ചത്.മുഖത്തും തലയ്ക്കുമടക്കം മര്‍ദനമേറ്റിട്ടുണ്ട്. രോഗബാധിതയായ പെണ്‍കുട്ടിയെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സമയത്ത് പെണ്‍കുട്ടി പതിനേഴുകാരനുമായി ചാറ്റ് ചെയ്യുന്നത് പിതാവിന്‍റെ ശ്രദ്ധയില്‍ പെടുകയായിരുന്നു.തുടര്‍ന്ന് പിതാവ് പെണ്‍കുട്ടിയുടെ ഫോണ്‍ പിടിച്ചുവാങ്ങി സുഹൃത്തിന് മെസേജ് അയച്ചു തുടങ്ങി.ചാറ്റിലൂടെയാണ് പയ്യനെ വീടിന് പുറത്തിറക്കിയത്.ശേഷം പുറത്ത് […]
രണ്ടാമതും പെൺകുഞ്ഞ് ഭർത്താവിന്റെ പരിഹാസത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി.
രണ്ടാമതും പെൺകുഞ്ഞു ജനിച്ചതിലുള്ള ഭർത്താവിന്റെ പരിഹാസത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി.ലഗ്ഗരെ മുനീശ്വര ബ്ലോക്കിൽ താമസിക്കുന്ന ഹാസൻ അരസിക്കരെ സ്വദേശിനി രക്ഷിത (26) യെയാണു വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഭർത്താവ് രവീഷിന്റെ പെരുമാറ്റത്തിൽ മനംനൊന്താണ് മകൾ ജീവനൊടുക്കിയതെന്ന് പിതാവ് തിമ്മരാജു പൊലീസിൽ പരാതി നൽകി.ഇവരുടെ 3 വയസ്സുള്ള മൂത്തമകളെ രവീഷ് ആക്രമിച്ചതായും പരാതിയിലുണ്ട്.രണ്ടാമതും പെൺകുട്ടിയാണെന്ന് അറിഞ്ഞതോടെ ആശുപത്രി ബിൽ അടയ്ക്കാൻ പോലും ഭർത്താവ് വിസമ്മതിച്ചിരുന്നു.രക്ഷിതയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
മരം വെട്ടുന്നതിനിടെ മിന്നലേറ്റ് താഴേക്ക് തെറിച്ച് വീണു, ചികിത്സയിലിരുന്ന തൊഴിലാളിയും മരിച്ചു.
ഹരിപ്പാട് : വീയപുരത്ത് മരം വെട്ടുന്നതിനിടയിൽ മിന്നലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. വെട്ടുവേനി പടിക്കിലേത്ത് വടക്കേതില്‍ മഹേഷ്കുമാര്‍ (40) ആണ് മരിച്ചത്. മിന്നലേറ്റ് മഹേഷ് കുമാറും ഒപ്പമുണ്ടായിരുന്ന തുലാംപറമ്പ് സൗത്ത് ഡാണാപ്പടി വലിയ പറമ്പിൽ പടീറ്റതിൽ ബിനു തമ്പാനും (47) താഴെ വീഴുകയായിരുന്നു . ഉടൻതന്നെ ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിനു തമ്പാൻ മരിച്ചു.
പാതയോരം കാടുമൂടി മാലിന്യം തള്ളുന്നത് വ്യാപകമായി.
ഒറ്റശേഖരമംഗലം-മൂന്നാറ്റിൻമുക്ക് റോഡരികിലെ ഓടകൾ കാടുമൂടിയനിലയിൽ. വെള്ളറട : നടപ്പാതയില്ല പാതയോരം മുഴുവൻ കാടുകയറിയനിലയിൽ. കാൽനടയാത്രക്കാരുടെയോ, വാഹനയാത്രികരുടെയോ ശ്രദ്ധയൊന്നു പാളിയാൽ കാടുകയറിയ കുഴിയിൽ അകപ്പെട്ടുള്ള അപകടങ്ങളും ഉറപ്പാണ്. ദുർഗന്ധം വമിക്കുന്ന പാതയോരവും. ഒറ്റശേഖരമംഗലം-മൂന്നാറ്റിൻമുക്ക് റോഡിന്റെ ദുരവസ്ഥയാണിത്.
സ്കൂൾ ബസ് മറിഞ്ഞു.
കൊല്ലം : അഞ്ചലിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം. അഞ്ചൽ അസുരമംഗലം പള്ളിക്കുന്നിൻപുറം റോഡിലാണ് സ്‌കൂൾ ബസ് മറിഞ്ഞത്.ബസിലുണ്ടായിരുന്ന കുട്ടികളെ നിസാരപരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അഞ്ചൽ ചൂരക്കുളത്തു പ്രവർത്തിക്കുന്ന ആനന്ദഭവൻ സെന്റർ സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.റോഡിന്റെ വശത്ത് ഇട്ടിരുന്ന വലിയ മരക്കുറ്റിയിൽ തട്ടി ബസ് മറിയുകയായിരുന്നു.
തർക്കത്തിനിടെ പ്ലസ് ടു വിദ്യാർഥിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് അറുത്തു.
തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർഥിയുടെ കഴുത്തറത്ത് ആക്രമണം.തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുലത്തൂരിലാണ് സ്റ്റേഷൻകടവ് സ്വദേശിയായ ഫൈസലിനു നേരെ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം ഉണ്ടായത്. കഴുത്തിൽ പത്തോളം തുന്നലുണ്ട്.സ്കൂള്‍ വിട്ട് വീട്ടിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്നതിനിടെയാണ് ആക്രമണം. സംഭവത്തിൽ കുളത്തൂര്‍ സ്വദേശിയായ അഭിജിത്ത് പൊലീസ് പിടിയിലായി.സ്കൂള്‍ വിട്ട് അഭിജിത്തിന്‍റെ വീടിനു സമീപത്ത് കൂടി വീട്ടിലേയ്ക്ക് മടങ്ങിയ ഫൈസലും സുഹൃത്തുക്കളും അഭിജിത്തുമായി വാക്കു തര്‍ക്കമുണ്ടാവുകയായിരുന്നു.ദേഷ്യത്തിൽ അഭിജിത്ത് വീട്ടിൽ നിന്നും ബ്ലേഡ് എടുത്ത് പിന്നാലെ ഓടിയാണ് ഫൈസലിന്റെ കഴുത്തറുത്തത്. ആഴത്തിലുള്ള മുറിവുകളാണ് കഴുത്തിലേറ്റതെന്നാണ് […]
പാലക്കാട് ഒന്നരവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു.
വൈകിട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം. പാലക്കാട് കിണറ്റിൽ വീണ് കുഞ്ഞ് മരിച്ചു. മണ്ണാർക്കാട് കച്ചേരിപ്പറമ്പിലാണ് ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചത്. കച്ചേരിപ്പറമ്പ് നെട്ടൻ കണ്ടൻ മുഹമ്മദ് ഫാസിലിന്റെയും മുഫീതയുടെയും മകൻ ഏദൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ടടോടെയാണ് മരണം സംഭവിച്ചത്. വൈകിട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒന്നര വയസുള്ള ഏദൻ. ഇതിനിടെ അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. അടുക്കളയോട് ചേര്‍ന്നുള്ള ചെറിയ ആള്‍മറയുള്ള കിണറായിരുന്നു. ഇതിലേക്കാണ് കുട്ടി വീണത്.
സംസ്ഥാനത്ത് ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നുകൾക്ക് നിരോധനം.
അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. തിരുവനന്തപുരം : തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശൻ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ എടുത്തിട്ടുള്ള സാഹചര്യത്തില്‍ ആ കമ്പനിയുടെ എല്ലാ മരുന്നുകളും കേരളത്തില്‍ വിതരണം നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗുജറാത്തിലെ Rednex Pharmaceuticals Pvt. Ltd. Ahamdabad നിര്‍മ്മിച്ച […]
