ശബരിമല കട്ടിളപ്പാളി വിവാദ കേസിൽ ഇന്നലെ അറസ്റ്റിലായ മുൻ ബോർഡ് അംഗം വിജയകുമാർ സഖാവ് പ്രസിഡൻ്റ് പറഞ്ഞതനസരിച്ച് വായിച്ചു പോലും നോക്കാതെ താൻ ഒപ്പിട്ടതായി മൊഴി നൽകി. എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റെതായിരുന്നു. പോറ്റി ഉൾപ്പടെയുള്ളവർക്ക് അന്യായ ലാഭമുണ്ടാക്കാൻ ബോർഡ് കൂട്ടു നിന്നതായും പറയുന്നു. ബോർഡിന് വൻ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് എസ് എ റ്റി അറിയിച്ചു. ഇനിയും കീഴടങ്ങാതെ പുറത്ത് നിന്നാൽ സർക്കാരിന് നാണക്കേടാകും എന്ന് ഭയന്നു എന്നും വിജയകുമാർ മൊഴി നൽകി.
ഹരികിഷോർ വില്ലേജ് ന്യൂസ്
