പാറ്റ്ന : ആയുഷ് ഡോക്ടർമാർക്കുള്ള നിയമനക്കത്ത് വിതരണച്ചടങ്ങിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ മുഖാവരണം വലിച്ചുതാഴ്ത്തിയ മുസ്ലിം വനിതാ ഡോക്ടർ നുസ്രത്ത് പർവീൺ ജോലി ഉപേക്ഷിച്ചതായി മാധ്യമ റിപ്പോർട്ട്.
ഇക്കാര്യം തനിക്കറിയില്ലെന്ന് ബിഹാർ ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ പറഞ്ഞു. വനിതകളോട് എല്ലായ്പോഴും ബഹുമാനമുള്ളയാളാണു മുഖ്യമന്ത്രി നിതീഷ്കുമാറെന്ന് പാണ്ഡെ കൂട്ടിച്ചേർത്തു.
നിതീഷ്കുമാറിന്റെ നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു.വനിതാ ഡോക്ടറോടു നിതീഷ്കുമാർ മാപ്പു ചോദിക്കണമെന്ന് ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. ജോലിയിൽ തിരികെ പ്രവേശിക്കാൻ ഡോക്ടറെ പ്രേരിപ്പിക്കണമെന്നും നിതീഷ്കുമാറിനോട് ഒമർ ആവശ്യപ്പെട്ടു
