ഡോ ശശി തരൂർ
ഡൽഹി : 2025-ലെ ‘വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)’ (VB-G RAM G) ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിനെതിരെ തിരുവനന്തപുരം എം.പി ഡോ. ശശി തരൂർ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (MGNREGA) പകരമായി കൊണ്ടുവരുന്ന ഈ നിയമനിർമ്മാണം ഇന്ത്യയുടെ സാമൂഹിക സുരക്ഷയുടെ ദാർശനികവും ഫെഡറലുമായ അടിത്തറ തകർക്കുന്ന “അങ്ങേയറ്റം ഖേദകരവും പിന്തിരിപ്പനുമായ നടപടി” ആണെന്ന് അദ്ദേഹം സഭയിൽ നടത്തിയ ഇടപെടലിൽ വ്യക്തമാക്കി.
ഗാന്ധിയൻ മൂല്യങ്ങളെ തകർക്കുന്നതിനെക്കുറിച്ച്
നിയമത്തിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കിയതിനെ ഡോ. തരൂർ ചോദ്യം ചെയ്തു. യഥാർത്ഥ നിയമം ‘ഗ്രാമ സ്വരാജ്’ എന്ന ഗാന്ധിയൻ ദർശനത്തിന്റെ നേരിട്ടുള്ള ആവിഷ്കാരമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ സാമ്പത്തിക ബാധ്യതയുടെ 40% സംസ്ഥാന സർക്കാരുകളിലേക്ക് മാറ്റാനുള്ള നിർദ്ദേശത്തെ ഡോ. തരൂർ ശക്തമായി എതിർത്തു. ഇത് “സാമ്പത്തികമായി നിരുത്തരവാദപരമായ” നടപടിയാണെന്നും ദരിദ്ര സംസ്ഥാനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
