എന്‍ വാസുവിനെ കടന്നും നടപടി ഉണ്ടാകും.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസു അറസ്റ്റിലായ തോടെ ഇനിയും കൂടുതൽ വമ്പൻമാരുടെ തലകൾ ഉരുളുമെന്ന് സൂചന. കേസിൽ എൻ വാസു മൂന്നാം പ്രതിയാണ്. സ്വർണപാളി കേസിലാണ് അറസ്റ്റ്.
വാസുവിനെ രാത്രിതന്നെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തതിന് പിന്നാലെയാണ് അന്നത്തെ ദേവസ്വം പ്രസിഡന്റ് ഉൾപ്പെടെ രാഷ്ട്രീയ നേതൃത്വം വിരണ്ടിരിക്കുന്നത്.
അടച്ചിട്ട മുറിയിൽ നിയന്ത്രിത ആൾ സാന്നിദ്ധ്യത്തിൽ ആണ് കോടതി നടപടികൾ നടക്കുന്നത്. ഹൈക്കോടതി നിതാന്തജാഗ്രത പുലർത്തുന്നതും ഉന്നതരെ വെട്ടിലാക്കിയിട്ടുണ്ട്. എല്ലാം വാസു അറിഞ്ഞുകൊണ്ടെന്ന് അറസ്റ്റിലായ മുരാരി ബാബുവും സുധിഷും മൊഴി നൽകിയിരുന്നു.
തുടർന്നാണ് ആദ്യത്തെ വമ്പൻ സ്രാവായ വാസു അഴിക്കുള്ളിലായത്. തിരഞ്ഞെടുപ്പ് ഇങ്ങടുത്തതും നെഞ്ചിടിപ്പ് ഉയർത്തിയിട്ടുണ്ട്.
സന്തോഷ് രാജശേഖരൻ വില്ലേജ് ന്യൂസ്.
