2014 മുതലാണ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷനും കേരളവും തമ്മിലുള്ള നിയമം പോരാട്ടം തുടങ്ങിയത്
കെഎസ്ആർടിസിയുടെ ചരിത്രത്തിൽ നിർണ്ണായകമായ ‘കണ്ണൂർ ഡീലക്സ്’ ബസ്, തിരുവനന്തപുരത്തെ പാപ്പനംകോടുള്ള പുതിയ കെഎസ്ആർടിസി മ്യൂസിയത്തിൽ പ്രധാന ആകർഷണമാകും. കെഎസ്ആർടിസി എന്ന പേരിന്മേലുള്ള കേരള-കർണാടക നിയമപോരാട്ടത്തിൽ കേരളത്തിന് വിജയം നേടാൻ സഹായിച്ച ഈ ബസ്സിനോടുള്ള ആദരസൂചകമായാണ് ഈ തീരുമാനം.
ഈ സാഹചര്യത്തിലാണ് 1969-ൽ പുറത്തിറങ്ങിയ പ്രേം നസീർ ചിത്രം ‘കണ്ണൂർ ഡീലക്സ്’ ഒരു നിർണായക തെളിവായി മാറിയത്. ഈ സിനിമയിലെ മിക്ക രംഗങ്ങളും കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ്സിലാണ് ചിത്രീകരിച്ചിരുന്നത്. ബസ്സിന്റെ പുറത്ത് വ്യക്തമായി കാണിച്ചിരുന്ന ‘കെഎസ്ആർടിസി’ എന്ന ചുരുക്കപ്പേരും, രണ്ട് ആനകൾ ചേർന്നുള്ള ലോഗോയും കോടതിയിൽ കേരളം ഹാജരാക്കിയതോടെ, കെഎസ്ആർടിസി എന്ന പേരിന് കേരളത്തിന് അവകാശമുണ്ടെന്ന് കോടതി വിധിച്ചു. ഈ വിധി കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവായി.