തിരുവിതാംകൂർ “കവാടം” ഇനി ഓർമ
ചെങ്കോട്ടയുടെ ചരിത്രപരമായ അടയാളമായിരുന്ന “തിരുവിതാംകൂർ കവാടം’’ ഇനി ഓർമ. 150വർഷം പഴക്കമുള്ള കവാടമാണ് പൊളിച്ചുമാറ്റിയത്. രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ് ചെങ്കോട്ട തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. അക്കാലത്താണ് മദ്രാസിനും തിരുവിതാംകൂറിനും ഇടയിലുള്ള അതിർത്തിയായി ചെങ്കോട്ടയിൽ കല്ലും ഇഷ്ടികയും ഉപയോഗിച്ച് പ്രവേശന കവാടം നിർമിച്ചത്. തിരുവിതാംകൂർ രാജ്യം പത്മനാഭ സ്വാമിയുടേതായിരുന്നു എന്നതായിരുന്നു വിശ്വാസം. തിരുവനന്തപുരം പുണ്യഭൂമിയായി കണക്കാക്കപ്പെട്ടിരുന്നു. രാജ്യാതിർത്തിയിലെ പ്രവേശന കവാടത്തിൽ രണ്ട് ദ്വാരപാലക പ്രതിമകൾ സ്ഥാപിച്ചിരുന്നത്. കവാടത്തിനടുത്തുള്ള കിണറ്റിൽ കുളിച്ചതിനുശേഷം മാത്രമേ ഈ നഗരത്തിലേക്ക് പ്രവേശിക്കാവു എന്നായിരുന്നു അന്നത്തെ […]



