തീരദേശ ചരക്കുനീക്കം

തീരദേശ ചരക്കുനീക്കം

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അടുത്തഘട്ട വികസനം പൂർത്തിയാക്കി കയറ്റുമതി തുടങ്ങുന്നതോടെ തലസ്ഥാനം ആഗോള വിപണിയുമായി ബന്ധിപ്പിക്കപ്പെടും. കയറ്റുമതി ആരംഭിക്കുന്നതോടെ കൃഷിയും അനുബന്ധ മേഖലകളും വഴി ആഗോള വിപണി ബന്ധങ്ങൾ ശക്തിപ്പെടുമെന്ന് നിയമസഭയിൽ ഇന്നലെ ഗവർണർ നടത്തിയ നയപ്രഖ്യാപനത്തിൽ പറയുന്നു.

അടുത്തഘട്ട വികസനം പൂർത്തിയാകുന്നതോടെ തീരദേശ ചരക്കുനീക്കം മെച്ചപ്പെടുമെന്നും വിഴിഞ്ഞത്തെ ചരക്കുനീക്കത്തിനുള്ള പ്രത്യേക ഇടനാഴികളുമായും സംയോജിപ്പിക്കുമെന്നും നയപ്രഖ്യാപനത്തിലുണ്ട്. സർക്കാർ നിർമ്മിക്കുന്ന രണ്ട് ക്രൂയിസ് വെസലുകൾ വിഴിഞ്ഞത്തു നിന്ന് കൊച്ചി,ബേപ്പൂർ,അഴീക്കൽ എന്നിവിടങ്ങളിലേക്ക് തീരദേശ ക്രൂയിസ് സേവനങ്ങൾ തുടങ്ങും.

അന്താരാഷ്ട്ര തുറമുഖത്തോട് ചേർന്നുള്ള വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ പുലിമുട്ടിന്റെ വിപുലീകരണത്തിന് പദ്ധതി തയ്യാറാക്കിയെന്നും തുറമുഖത്തെ ഭാരത്‌മാല പദ്ധതിയുമായി ബന്ധിപ്പിക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. കയറ്റുമതി-ഇറക്കുമതി (എക്‌സിം) തുറമുഖമായി വിഴിഞ്ഞത്തെ മാറ്റാൻ ഉദ്ദേശിച്ചുള്ളതാണ് അടുത്തഘട്ട വികസനം. 10,000 കോടിയാണ് അദാനി മുടക്കുന്നത്. സർക്കാർ ഈ ഘട്ടത്തിൽ പണം മുടക്കുന്നില്ല.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top