നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിലെ ടി.ബി ജംഗ്ഷനും ആലുമൂടിനും ഇടയിലുള്ള അഴുക്കുചാലായി മാറിയ ഈഴക്കുളത്തിന് അധികൃതരുടെ അയിത്തം മാറി. ഇപ്പോൾ കുളം കാണാൻ നമ്പർ വൺ. ടൗൺ പ്രദേശത്തെ മുഴുവൻ മാലിന്യവും ഒഴുകിയെത്തിയിരുന്നത് ഈ കുളത്തിലേക്കാണ്. ഒട്ടുമിക്ക ഡ്രെയിനേജ് പൈപ്പുകളുടെയും അവസാനവും ഇവിടെയാണ്. മഴക്കാലമായാൽ ഇവിടെ കുന്നുകൂടുന്ന മാലിന്യവും മലിനജലവും തൊട്ടരികിലുള്ള പനങ്ങാട്ടുകരി ഏലായിലേക്ക് ഒഴുകിയെത്തും. പിന്നീട് നാടുമുഴുവനും മാലിന്യമയമായി മാറിയിരുന്നു. ഇതിനൊക്കെയാണ് അധികൃതരുടെ ശ്രമഫലമായി പരിഹാരമായത്.
