രാഷ്‌ട്രപതി സന്ദർശനം പ്രമാണിച്ച് ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളോട്
ശിവഗിരിയിൽ എത്തുന്നവർ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
രാഷ്‌ട്രപതിയെ കാണാൻ ഓഡിറ്റോറിയത്തിൽ കയറുന്നവർക്ക് തിരിച്ചറിയൽ രേഖ
ഉണ്ടായിരിക്കണം (ആധാർ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവയിൽ ഏതെങ്കിലുമൊന്ന്)
രാവിലെ 10 മണി മുതൽ പ്രവേശനം ആരംഭിക്കും.
മൊബൈൽ ഫോൺ കൈവശം വയ്ക്കാം.
വലിയ ബാഗ്, കുപ്പി വെള്ളം ഇവ ഹാളിനുള്ളിൽ കൊണ്ട് കയറാൻ പാടില്ല.
ആധാർ ശിവഗിരി ആലിന് സമീപം ഒരുക്കുന്ന ഇൻഫർമേഷൻ കൗണ്ടറിൽ കാണിച്ച് പാസ് വാങ്ങി ഓഡിറ്റോറിയത്തിൽ പ്രവേശിക്കാം.
ഓഡിറ്റോറിയത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ പ്രസിഡന്റിന്റെ പരിപാടി കഴിയുന്നതുവരെ ഓഡിറ്റോറിയത്തിന് പുറത്തു പോകാൻ കഴിയില്ല.
ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിരിക്കുന്ന കസേരകൾ നിറഞ്ഞുകഴിഞ്ഞാൽ പ്രവേശനം നൽകില്ല. വാതിൽ ക്ലോസ് ചെയ്യും.
പ്രസിഡന്റിന്റെ
പരിപാടി കഴിഞ്ഞ് ഹാളിന് പുറത്തേക്ക് ഇറങ്ങുമ്പോൾ ഉച്ചഭക്ഷണം ക്രമീകരിച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം വാങ്ങാം.
ഈ ഭക്ഷണം പ്രവർത്തകരുടെ വാഹനങ്ങളിലോ സൗകര്യപ്രദമായ സ്ഥലങ്ങളിലോ വീടുകളിലോ
കൊണ്ടുപോയി കഴിക്കാവുന്നതാണ്.
പ്രവർത്തകരുടെ വാഹനങ്ങൾ ശിവഗിരി സ്കൂൾ, ശിവഗിരി സെൻട്രൽ സ്കൂൾ, നഴ്സിംഗ് കോളേജ് എന്നിവിടങ്ങളിൽ സൗകര്യപ്രദമായ പാർക്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
മറ്റൊരിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
വില്ലേജ് ന്യൂസ് വർക്കല
