കേന്ദ്ര ബിജെപിയും രാജീവ് ചന്ദ്രശേഖറും ശ്രീലേഖ മേയറാവട്ടെ എന്ന സ്റ്റാൻഡിൽ ഉറച്ചുനിൽക്കുമ്പോൾ ജില്ലാ ബി ജെ പിയും ചില സംസ്ഥാന നേതാക്കളും വി വി രാജേഷിനുവേണ്ടി വാദിക്കുന്നതാണ് മേയർ പ്രഖ്യാപനം വൈകുന്നതെന്ന് സൂചന.
മിടുക്കിയായ ഐ പി എസുകാരി, പുതുമുഖം, ആദ്യ തവണ തന്നെ സാമാന്യം നല്ല മാർജിനിൽ ജയം എന്നിവയാണ് ശ്രീലേഖയെ പിന്തുണയ്ക്കുന്നതെങ്കിൽ കൗൺസിലിൽ പരിചയം, സാധാരണ ക്കാരായ പ്രവർത്തകരുടെ പിന്തുണ എന്നിവയാണ് വി വി രാജേഷിന് അനുകൂല ഘടകം. ഡെപ്യൂട്ടി മേയർ സ്ഥാനം വനിതാ സംവരണമാണ്. ഈ കസേരയിലേക്ക് സിമിജ്യോതിഷ് റെഡിയായിരിക്കുകയാണ്.
പാർട്ടി ആവശ്യപ്പെട്ടാൽ സിമി ജ്യോതിഷിന് മാറി നിൽക്കേണ്ടി വന്നേക്കാം. ആ സ്ഥാനം ശ്രീലേഖയ്ക്ക് നൽകാം. അങ്ങനെ വന്നാൽ സംസ്ഥാന ഘടകത്തിൽ തന്നെ അതൃപ്തി പുകയും എന്നൊരു സൂചനയും പുറത്തു വരുന്നുണ്ട്.
ആദ്യമേ മേയർ സ്ഥാനാർത്ഥി എന്നൊരു ബിൽഡപ്പ് ശ്രീലേഖയ്ക്ക് നൽകിയതിനു പിന്നിൽ സംസ്ഥാന നേതൃത്വത്തിൽ തന്നെയുള്ള പ്രമുഖരിൽ ചിലരാണെന്നും പറയപ്പെടുന്നു. എന്തായാലും മണിക്കൂറുകൾക്കകം മേയർ ആരെന്ന് തീരുമാനിക്കേണ്ടതുണ്ട്.
പൊളിറ്റിക്കൽ ഡസ് വില്ലേജ് ന്യൂസ്.
