
പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ തിരക്കും ട്രെയിനുകളുടെ യാത്രാ സമയം കുറയ്ക്കാൻ കഴിയുന്ന പാലക്കാട് റെയിൽവേ ബൈപാസ് പദ്ധതി വൈകാതെ യാഥാർഥ്യമാകും.
പുതിയ റിപ്പോർട്ടുകളനുസരിച്ച് രണ്ടുമാസത്തിനുള്ളിൽ ദക്ഷിണ റെയിൽവേ ബൈപാസ് പദ്ധതി റെയിൽേ ബോർഡിൻ്റെ അംഗീകാരത്തിനായി സമർപ്പിക്കും.
1.8 കിലോമീറ്റർ നീളമുള്ള റെയിൽവേ ലൈനാണ് പാലക്കാട് റെയിൽവേ ബൈപാസിനായി നിർമിക്കേണ്ടത്.
200 കോടി രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്ന നിർമാണ ചെലവ്.
ബൈപാസ് യാഥാർഥ്യമായാൽ ഷൊർണൂരിൽ നിന്ന് വരുന്ന ട്രെയിനുകൾക്ക് പാലക്കാട് ജങ്ഷനിൽ പോകാതെ തന്നെ പാലക്കാട് ടൗൺ സ്റ്റേഷനിലൂടെ പൊള്ളാച്ചി ജങ്ഷൻ വഴി മധുര ഭാഗത്തേക്ക് പോകാനാകും.
പാലക്കാട് ജങ്‌ഷനിൽ നിലവിൽ അനുഭവപ്പെടുന്ന തിരക്കിന് പരിഹാരമാകും.
ട്രെയിനുകളുടെ യാത്രാ സമയം കുറയ്ക്കാമെന്നത് യാത്രക്കാർക്കും ഒരുപോലെ നേട്ടമാകും.
നിലവിൽ മധുര വഴിയുള്ള ട്രെയിനിന് പാലക്കാട് ജങ്ഷനിലെത്തിയാൽ ലോക്കോ റിവേഴ്സൽ വേണം ട്രെയിനിൻ്റെ ദിശ മാറ്റാനായി എൻജിൻ ഒരു വശത്തുനിന്ന് അഴിച്ചുമാറ്റി മറുവശത്ത് ഘടിപ്പിക്കണം.
ഈ രീതിയ്ക്ക് മുക്കാൽ മണിക്കൂറോളം എടുക്കും.
ബൈപാസ് വരുന്നതോടെ ഇത് ഒഴിവാക്കാനാകും.
കൽപാത്തി പാലത്തിനു സമീപത്തു നിന്നു തുടങ്ങി പറളി ഭാഗത്ത് ഷൊർണൂരിലേക്കുള്ള റെയിൽവേ ലൈനിൽ ചേരുന്ന 2 കിലോമീറ്റർ ബൈപാസ് ട്രാക്കായിരുന്നു നേരത്തെ പരിഗണിച്ചിരുന്നത്.
പാതയെങ്കിൽ ആൾത്താമസം അധികമില്ലാത്ത പ്രദേശത്തു കൂടിയാണു പാത എന്നതിനാൽ സ്ഥലം ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.
മേഖലയിലെ റെയിൽ വികസനവും പാലക്കാട് ജങ്ൽൻ സ്റ്റേഷനിലെ ഗതാഗതത്തിരക്കും ചൂണ്ടിക്കാട്ടി നേരത്തെ തന്നെ പാലക്കാട് റെയിൽവേ ബൈപ്പാസിനായി ചർച്ചകൾ ആരംഭിച്ചിരുന്നു.
തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ കടന്നുപോകുന്ന റൂട്ടാണിത്.
പാലക്കാട് ജങ്ഷൻ സ്റ്റേഷനിലെത്തി എൻജിൻ മാറ്റി വേണം ഈ ട്രെയിനിന് മുന്നോട്ടു പോകാൻ.
ചരക്കു ട്രെയിനുകളും ഇതേ രീതിയിലാണ് യാത്ര.
മുക്കാമണിക്കൂറോളം ഇങ്ങനെ നഷ്ടപ്പെടുന്നുണ്ട്.
പാലക്കാട് ടൗൺ സ്റ്റേഷനിൽ രണ്ട് പിറ്റ് ലൈനിൻ്റെ നിർമാണം ഡിസംബറിൽ പൂർത്തിയാകാൻ പോവുകയാണ്.
ട്രെയിനുകൾക്ക് ഇതുവഴി സർവീസ് നടത്താൻ അവസരം തെളിയും.
