കോഴിക്കോട് താമരശ്ശേരി കോടതി പരിസരം യുദ്ധക്കളമായി മാറി. പ്രണയവിവാഹവുമായി ബന്ധപ്പെട്ട് കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. മുക്കം സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ യുവതി തന്റെ കാമുകനൊപ്പം പോകാനാണ് താൽപ്പര്യമെന്ന് കോടതിയെ അറിയിച്ചു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നൽകിയതോടെയാണ് യുവതിയുടെ ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും തമ്മിൽ കോടതിക്ക് മുന്നിൽ തെരുവുയുദ്ധം ആരംഭിച്ചത്.യുവതിയെ ബലമായി കൊണ്ടുപോകാനുള്ള ശ്രമം ഒരു വിഭാഗം നടത്തിയതോടെ എതിർ വിഭാഗം അത് തടയുകയും ഇത് വലിയ സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
പരസ്പരം കല്ലെറിയുകയും മർദ്ദിക്കുകയും ചെയ്തതോടെ കോടതി പരിസരത്തെ ജനങ്ങൾ പരിഭ്രാന്തരായി ഓടി. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തിവീശിയാണ് അക്രമികളെ പിരിച്ചുവിട്ടത്. സംഘർഷത്തിൽ ഇരുവിഭാഗത്തിലുമുള്ള നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.പോലീസിന്റെ കനത്ത സുരക്ഷയിലാണ് പിന്നീട് യുവതിയെയും കാമുകനെയും അവിടെ നിന്ന് മാറ്റിയത്. കോടതിയുടെ പവിത്രത കാത്തുസൂക്ഷിക്കേണ്ട ഇടത്ത് ഇത്തരത്തിൽ പരസ്യമായ കൈയാങ്കളി നടന്നതിനെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്.
സംഭവത്തിൽ കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെ പോലീസ് കേസെടുത്തു. കോടതിക്ക് മുന്നിൽ നടന്ന ഈ നാടകീയ രംഗങ്ങളുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.കൂടുതൽ വാർത്തകൾക്കായി കൂട്ടായ്മയിലേക്ക് സ്വാഗതം ❤️👍https://chat.whatsapp.com/Ji8avYbR2083iPgNTrZvQw?mode=gi_t
